Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress MLA

ബിജെപി നേതാവ് കൊല്ലപ്പെട്ട കേസ്; കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ ധാർവാഡിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം തടവ്. മറ്റു 16 പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വാസുദേവ രാമ നിലേകനി, സോമശേഖർ ബാസപ്പ ന്യാമഗൗഡ എന്നിവരെ വെറുതേ വിട്ടു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതോടെ വിനയ് കുൽക്കർണിയുടെ നിയമസഭാംഗത്വം റദ്ദാകും.

2016 ജൂൺ 15നു ധാർവാഡ് സപത്പുരിലെ ജിംനേഷ്യത്തിൽവച്ചാണ് വാടകക്കൊലയാളികൾ യോഗേഷ് ഗൗഡറെ കൊലപ്പെടുത്തിയത്. ധർവാഡ് ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്നു ഗൗഡർ. ഗൗഡർ കൊല്ലപ്പെട്ടസമയത്ത് വിനയ് കുൽക്കർണി കർണാടക മന്ത്രിയായിരുന്നു.

തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2019ൽ, അന്നത്തെ ബിജെപി സർക്കാർ സിബിഐക്കു കൈമാറുകയായിരുന്നു. കുൽക്കർണിയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

ധാർവാഡിൽ തന്‍റെ രാഷ്‌ട്രീയ എതിരാളിയായി ഗൗഡർ വളർന്നുവരുന്നതിൽ കുൽക്കർണിക്ക് പകയുണ്ടായിരുന്നുവെന്നു സിബിഐ ആരോപിച്ചിരുന്നു. 2020ൽ അറസ്റ്റിലായ കുൽക്കർണി 2021ൽ  ജാമ്യത്തിലിറങ്ങി. 2025 ജൂണിൽ കോടതി ജാമ്യം റദ്ദാക്കി.

പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കുൽക്കർണി ശ്രമിച്ചുവെന്നുള്ള ആരോപണത്തെത്തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.

2026 ജനുവരിയിൽ ജാമ്യത്തിനായി വീണ്ടും സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നല്കിയില്ല. തുടർന്ന് ഫെബ്രുവരി 27ന്  സുപ്രീംകോടതി കുൽക്കർണിക്കു ജാമ്യം നല്കി.

National

ബിഹാറിലെ കോണ്‍ഗ്രസ് എംഎൽഎമാർ പറയുന്നു; പാർട്ടി വിട്ടുപോകില്ല

ന്യൂഡൽഹി: തങ്ങൾ മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎൽഎമാർ. വെള്ളിയാഴ്ച ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാർ നിലപാട് അറിയിച്ചത്.

കോണ്‍ഗ്രസ് എംഎൽഎമാർ ഒന്നടങ്കം ജെഡി-യുവിൽ ചേരുമെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ട്. ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരുവിന്‍റെ അനുനയനീക്കമാണ് എംഎൽഎമാരുടെ കൂറുമാറ്റം തടഞ്ഞത്.

അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ബജറ്റ് സമ്മേളനത്തിൽ പാർട്ടിയുടെ നയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതൃത്വം വിളിപ്പിച്ചതെന്നാണ് എംഎൽഎമാർ വിശദീകരിച്ചത്.

Kerala

ജാമ്യം കിട്ടിയാലും രാഹുലിനു പുറത്തിറങ്ങാനാകില്ല‍?

കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്‍റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.

Latest News

Corehub Up